Latest News

കൂട്ടുകാരികളെ കണ്ട് പൊട്ടിക്കരഞ്ഞ് രഞ്ജിതയുടെ മകള്‍ ഇതിക; കരയല്ലേ... നിനക്ക് ഇനി ഞങ്ങളുണ്ട്; ആശ്വാസവാക്കുകളുമായി കൂട്ടുകാരികള്‍; കൂട്ടുകാരികള്‍ നല്‍കിയ മാനസിക കരുത്തും സ്‌നേഹവും മാതൃകയായി സ്‌നേഹബന്ധം

Malayalilife
കൂട്ടുകാരികളെ കണ്ട് പൊട്ടിക്കരഞ്ഞ് രഞ്ജിതയുടെ മകള്‍ ഇതിക; കരയല്ലേ... നിനക്ക് ഇനി ഞങ്ങളുണ്ട്; ആശ്വാസവാക്കുകളുമായി കൂട്ടുകാരികള്‍; കൂട്ടുകാരികള്‍ നല്‍കിയ മാനസിക കരുത്തും സ്‌നേഹവും മാതൃകയായി സ്‌നേഹബന്ധം

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ വിമാനാപകടം നടക്കുന്നത്. അഹമ്മാദാബാദില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ഉടനെ താഴേക്ക് പതിച്ച വിമാനം പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ മലയാളി അടക്കം എല്ലാവരും തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തില്‍ പത്തനംതിട്ടക്കാരിയായ രഞ്ജിതയാണ് മരിച്ച മലയാളി. ലണ്ടനിലേക്ക് ഒരു പേപ്പര്‍ വര്‍ക്കിന്റെ ആവശ്യത്തിന് വേണ്ടിമാത്രമാണ് രഞ്ജിത യാത്ര തിരിച്ചത്. എന്നാല്‍ ആ യാത്ര അവസാനത്തേത് മാത്രമായി മാറിയിരിക്കുകയാണ്. ഒരുപാട് സ്വപ്നങ്ങളുമായി പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവരുടെ മെച്ചപ്പെട്ട ഒരു ജീവിതത്തിന് വേണ്ടിയാണ് ഇവിടെ ഉണ്ടായിരുന്ന ഒരു ഗവണ്‍മെന്റ് ജോലിയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ താത്ക്കാലിക ലീവെടുത്ത് രഞ്ജിത ആദ്യം ഒമാനിലേക്ക് പോയി. അവിടെ നിന്ന് കഴിഞ്ഞ വര്‍ഷമാണ് രഞ്ജിത ലണ്ടനിലേക്ക് പോകുന്നത്.

രഞ്ജിതയുടെ മരണം അറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന കുട്ടികളെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇപ്പോഴിതാ ഇധികയെ ആശ്വസിപ്പിക്കുന്ന കൂട്ടുകാരികളുടെ വീഡിയോയാണ് പുറത്ത് വരുന്നത്. 
'ഞങ്ങള്‍ക്ക് അമ്മ് മാത്രമേ ഉള്ളൂ' എന്ന് വേദനയോടെ പറഞ്ഞ് കണ്ണീര്‍ ഒഴുക്കുന്ന ഇതികയുടെ ദൃശ്യങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ഇതികയെ താങ്ങി നില്‍ക്കുന്ന കൂട്ടുകാരികളുടെ സ്‌നേഹവുമാണ് എല്ലാവരെയും തഴുകിയെടുത്തത്. കൂട്ടുകാരികളെ കണ്ടയുടന്‍ പൊട്ടിക്കരഞ്ഞ ഇതികയെ അവര്‍ അരികിലിരുത്തി ആശ്വസിപ്പിച്ചു. 'എനിക്ക് ഇനി ആരും ഇല്ല' എന്ന് ശോകത്തോടെ പറഞ്ഞതിനൊടുവില്‍ അവളെ ചുറ്റിപ്പറ്റിയ കുട്ടികള്‍ ഒന്നായിട്ട് പറഞ്ഞു  'നിനക്ക് ഇനി ഞങ്ങള്‍ ഉണ്ടല്ലോ.' അവളുടെ കണ്ണീര്‍ മുഷിഞ്ഞു, തങ്ങായി കെട്ടിപ്പിടിച്ചു, ശാന്തിയോടെ ഹൃദയത്തില്‍ ചേര്‍ത്തു. ഒരു അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദനയിലൂടെയും അവളെ തനിച്ചാക്കാതിരിക്കാനുള്ള കൂട്ടുകാരികളുടെ ആ മാനസിക കരുത്തും സ്‌നേഹവും നിമിഷം പോലെ വീഡിയോയില്‍ ഓരോരുത്തരുടെയും മുഖത്ത് കാണാം. നല്ലൊരു മാതൃകയായി ഈ സ്നേഹബന്ധം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുകയാണ്.

വെറും നാലു ദിവസത്തെ അവധിയ്ക്കായിരുന്നു രഞ്ജിത നാട്ടിലേക്ക് ഓടിയെത്തിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത അഞ്ച് വര്‍ഷത്തെ അവധിയിലാണ് വിദേശത്തേക്ക് പോകുന്നത്. ഒമാനിലായിരുന്നു ആദ്യ ജോലി. ആരോഗ്യ മന്ത്രാലയത്തില്‍ ഒമ്പത് വര്‍ഷം സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടനില്‍ ജോലി ലഭിച്ചു. ആരോഗ്യവകുപ്പ് അനുവദിച്ച അഞ്ച് വര്‍ഷത്തെ അവധി അവസാനിക്കാനായതോടെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. എന്നാല്‍ ആ യാത്ര അവസാനിച്ചത് രഞ്ജിതയുടെ മരണത്തിലായിരുന്നു. നാട്ടില്‍ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നമാണ് അഹമ്മദാബാദില്‍ ചിറകറ്റുവീണത്.

ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ലണ്ടനിലേക്ക് തിരിച്ചത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെ നിന്നാണ് അഹമ്മദാബാദിലേക്ക് രഞ്ജിത എത്തിയത്. നാട്ടിലെ ജോലിയില്‍ പ്രവേശിക്കും മുന്‍പ് ലണ്ടനിലെ ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായുള്ള യാത്രയിലാണ് രഞ്ജിത അപകടത്തില്‍പ്പെട്ടത്. രോഗിയായ അമ്മയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും ഒപ്പമുണ്ടാകാന്‍ ഉടന്‍ മടങ്ങിയെത്തി ജോലിക്ക് പ്രവേശിക്കുമെന്ന് ഉറപ്പുനല്‍കിയാണ് രണ്ടുദിവസം മുമ്പ് രഞ്ജിത ആശുപത്രിയില്‍ നിന്നിറങ്ങിയതെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.നിതീഷ് ഐസക്ക് സാമുവല്‍ ഓര്‍ത്തെടുത്തിരുന്നു.

ithika friends supporting renjithas death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES