Latest News

ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്; ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്‍റിസൈസ് ചെയ്യരുത്: രഞ്ജിനി ജോസ്

Malayalilife
 ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്; ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്‍റിസൈസ് ചെയ്യരുത്: രഞ്ജിനി ജോസ്

ലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ ർന്ന പരിപാടിയിലൂടെ വ്യതസ്തമായ അവതാരികയായി പിന്നീട് ഇപ്പോഴും എന്തേലും പരിപാടികൾ ഉണ്ടെങ്കിൽ അതിൽ ആങ്കർ ചെയ്യാൻ രഞ്ജിനി തന്നെ വേണം. അത് മലയായികൾക്ക് നിർബന്ധമാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും മലയാളികൾക്ക് ഇന്നും രഞ്ജിനിയോട് സ്നേഹമാണ്. 

മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായികമാരുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട താരമാണ് രഞ്ജിനി ജോസ്. തന്റെ മധുര ശബ്ദത്തിലൂടെ ഗാനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയും എപ്പോഴും ആസ്വാധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന താരം. ചിരിച്ച മുഖത്തോടെയല്ലാതെ മലയാളികൾ രഞ്ജിനിയെ കണ്ടിട്ടില്ല. രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും നല്ല സുഹൃത്തുക്കളാണ്. പേരിൽ ഒരുപോലെ രഞ്ജിനി ഉള്ളതുപോലെ ഇരുവരും ഒരുപോലെ നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് ശേഷം ഒരുപാട് മോശമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം പരിശോധിക്കാം.

ഞങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ കണ്ടിട്ട് ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി ഇരുവരും സുഹൃത്തുക്കളാണ്. ദയവുചെയ്ത് ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്‍റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്. രഞ്ജിനി ജോസിനെതിരെ മറ്റ് വിവാദങ്ങളും ഇതിനിടയിൽ വന്നിരുന്നു. ഗായകൻ വിജയ് യേശുദാസും രഞ്ജിനി ജോസും തമ്മിൽ പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. അങ്ങനെയുള്ള വിവാദത്തിനോടും രഞ്ജിനി ജോസ് പ്രതികരിച്ചു. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

"ഒരു ഷൂട്ടിനിടയിലാണ് താനും വിജയ് യേശുദാസുമായി ബന്ധമാണെന്ന രീതിയിലൊരു വാര്‍ത്ത ഓണ്‍ലൈനില്‍ കണ്ടത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് വാർത്ത കണ്ടയുടൻ വിജയ്ക്ക് മെസ്സേജ് അയക്കുകയായിരുന്നു. നമ്മള്‍ എപ്പോൾ പ്രേമത്തിലായി എന്നായിരുന്നു അപ്പോള്‍ വിജയ് തിരിച്ച് ചോദിച്ചത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാൻ ചിലർ ഉപദേശിച്ചിരുന്നു." 

renjini jose words about renjini haridas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES