Latest News

വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു;വടിവേലു സിംഗമുത്തുവിനെതിരെ 5 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു

Malayalilife
 വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു;വടിവേലു സിംഗമുത്തുവിനെതിരെ 5 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു

തമിഴ് സിനിമയിലെ ഏറ്റവും പ്രമുഖ ഹാസ്യ നടമാരാണ് വടിവേലുവും സിംഗമുത്തുവും. ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ നാളായി നടന്മാര്‍ സ്‌ക്രീന്‍ പങ്കിടാറില്ല. ഇപ്പോഴിതാ സിംഗമുത്തുവിനെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരികുക്കയാണ് വടിവേലു.

വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ആരോപിച്ചാണ് സിംഗമുത്തുവിനെതിരെ വടിവേലു കേസ് നല്‍കിയിരിക്കുന്നത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.

സിംഗമുത്തു അടുത്തിടെ നിരവധി യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. അതില്‍ തനിക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ വടിവേലു കേസ് നല്‍കിയിരിക്കുന്നത്. കേസിന്റെ സ്വഭാവം പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ആര്‍ എം ടി ടിക്കാരാമന്‍ കേസ് ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. 

വ്യക്തിപരമായി നിലയിലും തൊഴില്‍പരമായ നിലയിലും കൂടുതല്‍ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും പ്രതിയെ തടയുവാനുള്ള ഇഞ്ചക്ഷന്‍ നല്‍കുവാന്‍ വഴിയൊരു കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാം എന്നാണ് കോടതി അറിയിച്ചത്.

90 കള്‍ മുതല്‍ താന്‍ സിനിമയില്‍ വളരെ സജീവമായി അഭിനയിക്കുന്നുണ്ട് എന്നും മുന്നൂറില്‍ അധികം സിനിമകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി എന്നുമാണ് വടിവേലു ഹര്‍ജിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ ജനപ്രിയനായി തുടരുന്ന ഏറ്റവും തിരക്കേറിയ ഹാസ്യ നടന്‍ ആണ് താനെന്നും വടിവേലുഹരയില്‍ പറയുന്നു. 

2000 മുതല്‍ നിരവധി സിനിമകളില്‍ സിങ്കമുത്തവുമായി വടിവേലു അഭിനയിച്ചിട്ടുണ്ട്. ഇവരുടെ കോമ്പിനേഷന്‍ ഒരുകാലത്ത് തമിഴ് സിനിമയില്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ 2015 വര്‍ഷം മുതലായിരുന്നു ഇവര്‍ തമ്മിലുള്ള ബന്ധം വഷളായത്. അന്നുമുതല്‍ പൊതുവേദിയില്‍ തനിക്കെതിരെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ നിരന്തരം ഇയാള്‍ നടത്തുകയാണെന്ന് വടിവേലു പറയുന്നു. ഇത് മൂലം തനിക്ക് വലിയ രീതിയിലുള്ള മാനഹാനി ഉണ്ടായി എന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഇപ്പോള്‍ വടിവേലു കോടതിയുടെ അഭ്യര്‍ത്ഥിക്കുന്നത്.

singamuthu in vadivelu high court

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES