നടനും സംവിധായകനുമായ പ്രതാപ് പോത്തൻ മരണത്തിന് കീഴടങ്ങിയത് ഏറെ ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണം ദുരൂഹതകൾക്ക് വഴിവയ്ക്കയ്കയും ചെയ്തു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകള്‍ കേയ ഒരു മാവിന്‍ തൈ നട്ട ശേഷം അതിന് ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.
ഏറ്റവും പ്രിയപ്പെട്ട സ്വര്‍ണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞാണ് ആഗ്രഹിച്ചതു പോലെ പ്രതാപ് പോത്തന്‍ യാത്രയായത്. അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം.
ഏതാനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചെന്നൈ കില്‍പോക്കിലെ ഫ്ലാറ്റിലും തുടര്‍ന്ന് രാവിലെ 10നു ന്യൂ ആവഡി റോഡിലെ വൈദ്യുതി ശ്മശാനത്തിലും എത്തിയിരുന്നു. മകള്‍ കേയ, പ്രതാപ് പോത്തന്റെ മുഖം എല്ലാവരും അന്ത്യചുംബനം നല്‍കിയ ശേഷം മറച്ചു. ആള്‍ക്കൂട്ട ബഹളങ്ങള്‍ ഇഷ്ടമല്ലാതിരുന്ന അദ്ദേഹം അന്ത്യയാത്രയിലും പതിവു തെറ്റിച്ചില്ല. ആരവങ്ങളൊന്നുമില്ലാതെയാണ് ഒരു തലമുറയുടെ പ്രണയനായകന്‍ വിടപറഞ്ഞത്.