Latest News

വേദനയിലും ചിരിയോടെ എന്നെ സ്വീകരിച്ചു;സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെയുണ്ടായിരുന്ന രാജകുമാരന്‍; . സ്‌നേഹിക്കുന്നവര്‍ ഓരോരുത്തരായി കൊഴിയുന്നു; പ്രഭുലാലിന്റെ മരണത്തില്‍ വേദന പങ്ക് വച്ച് സീമ ജി നായര്‍

Malayalilife
 വേദനയിലും ചിരിയോടെ എന്നെ സ്വീകരിച്ചു;സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെയുണ്ടായിരുന്ന രാജകുമാരന്‍; . സ്‌നേഹിക്കുന്നവര്‍ ഓരോരുത്തരായി കൊഴിയുന്നു; പ്രഭുലാലിന്റെ മരണത്തില്‍ വേദന പങ്ക് വച്ച് സീമ ജി നായര്‍

ലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി സീമ ജി നായര്‍. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍ സീമ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. നടി ശരണ്യ മുതല്‍ നന്ദു വരെയുള്ളവരുടെ അതിജീവിനത്തിന് കരുത്ത് പകരാന്‍ തനിക്ക് കഴിയുന്നത് പോലെ സീമ കൂടെയുണ്ടായിരുന്നു. അപൂര്‍വ്വ രോഗത്തെ ഇച്ഛാശക്തിക്കൊണ്ടും മനോധൈര്യത്തോടേയും പോരാടി ഇന്ന് മരണത്തിന് കീഴടങ്ങിയ പ്രഭുലാല്‍ പ്രസന്നനെയും സീമ ചേര്‍ത്ത് പിടിച്ചിരുന്നു. ഇപ്പോളിതാ സീമ പങ്ക് വച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

പ്രഭു യാത്രയായി. നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയോഗം. സ്വപ്നങ്ങളും പ്രതീക്ഷകളും എറെയുണ്ടായിരുന്നു ഈ രാജകുമാരന് . കുറച്ചു നാള്‍ മുന്നേ അവനെ കാണുമ്പോള്‍ വേദനയിലും ചിരിയോടെയാണ് എന്നെ സ്വീകരിച്ചത്. അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിതത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജീവിതം എപ്പോളും അങ്ങനെ ആണല്ലോ. മോനെ എന്താണ് പറയേണ്ടത്, സ്‌നേഹിക്കുന്നവര്‍ ഓരോരുത്തരായി കൊഴിയുന്നു. ഒന്നും പറയാനില്ല.വാക്കുകള്‍ മുറിയുന്നു. ആദരാഞ്ജലികള്‍ എന്നായിരുന്നു സീമ ജി നായര്‍ കുറിച്ചത്.

കഴിഞ്ഞ ജൂണില്‍ കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ പ്രഭുവിനെ സന്ദര്‍ശിച്ച ശേഷമുള്ള ചിത്രത്തിനൊപ്പമാണ് സീമ ജി നായരുടെ കുറിപ്പ്. അന്ന് പ്രഭുവിനെ കുറിച്ച് സീമ എഴുതിയ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്ന

ധീരന്‍ ആയ ചെറുപ്പക്കാരന്‍ പ്രഭുലാല്‍. പരിഹാസവും വേദനയും സങ്കടവും ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയി. ഈ കറുത്ത മറുക് ആണ് എന്റെ അടയാളം ഇന്ന് തല ഉയര്‍ത്തി പറഞ്ഞവന്‍. മറുക് കാരണം അവനു ഉണ്ടായ സങ്കടങ്ങള്‍ ഒക്കെ സഹിക്കാന്‍ കഴിയാതെ അമ്മയുടെ നെഞ്ചില്‍ തല ചേര്‍ത്തു പൊട്ടിക്കരഞ്ഞവന്‍. ഒടുക്കം അവന്‍ എല്ലാവരുടെയും മുന്നില്‍ തല ഉയര്‍ത്തി ഉറക്കെ പറഞ്ഞു ഈ മറുക് ആണ് എന്റെ അടയാളം എന്ന്. ഒടുക്കം ക്യാന്‍സറും അവനെ തേടിയെത്തി. അത് മറുകില്‍ കൂടി പടര്‍ന്നു ശരീരം ഫുള്‍ ആയി പോയി.

വല്ലാത്ത ഒരു ആത്മ ബന്ധം ആയിരുന്നു നന്ദുവും ആയിട്ടു ഉണ്ടായിരുന്നത്. നല്ല ഒരു കലാകാരനും ആയിരുന്നു അവന്‍. അവനെ കൊണ്ട് ഒക്കുന്നപോലെ പലരെയും ചേര്‍ത്തു പിടിച്ചിരുന്നു സഹായിച്ചിരുന്നു. എന്റെ മകനേ നിന്റെ ശരീരം മാത്രമേ മറയുന്നുള്ളു. നീ ഞങ്ങളുടെ ഹൃദയത്തില്‍ എന്നും പുഞ്ചിരി തൂകി നിറഞ്ഞു നില്‍ക്കും. ഒരിക്കലും മരണം ഇല്ല ധീരന്‍ മാര്‍ക്ക്. എത്ര കാലം ജീവിച്ചു എന്നതില്‍ അല്ല, എങ്ങനെ ജീവിച്ചു എന്നതില്‍ ആണ് ഒരു മനുഷ്യന്റെ വിജയം. അതില്‍ നീ വിജയിച്ചവന്‍ ആണ് മോനെ. നന്ദുവിനെ നീ കാണും എന്നും ഞാന്‍ വിശ്വസിക്കുന്നു എന്നായിരുന്നു നന്ദു മഹാദേവയുടെ അമ്മയുടെ കുറിപ്പ്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാല്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കാര്യവും പ്രഭുലാല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാല്‍. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനശക്തി ഒന്ന് കൊണ്ട് മാത്രമാണ് തന്റെ ശരീരാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയെ പ്രഭുലാല്‍ മറികടന്നത്.

seema g nair remember prabhulal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES