Latest News

ലോകത്തിലെ ഏറ്റവും വലിയ പ്രത്യക സാമ്പത്തിക മേഖല ഷാങ്ഹായില്‍; മിക്ക ബഹുരാഷ്ട്ര കമ്ബനികളുടെയും ആസ്ഥാനം ഹോംഗ് കോങ്ങില്‍; ലോകത്തിലെ ചൂതാട്ട തലസ്ഥാനമായി മക്കാവുവും; ലോകത്തെ ഏറ്റവും കൂടുതല്‍ സമ്ബന്നരെ കാണണമെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നോക്കിയാല്‍ മതി!

Malayalilife
topbanner
ലോകത്തിലെ ഏറ്റവും വലിയ പ്രത്യക സാമ്പത്തിക  മേഖല ഷാങ്ഹായില്‍; മിക്ക ബഹുരാഷ്ട്ര കമ്ബനികളുടെയും ആസ്ഥാനം ഹോംഗ് കോങ്ങില്‍; ലോകത്തിലെ ചൂതാട്ട തലസ്ഥാനമായി മക്കാവുവും; ലോകത്തെ ഏറ്റവും കൂടുതല്‍ സമ്ബന്നരെ കാണണമെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നോക്കിയാല്‍ മതി!

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ഏത് ? ഉത്തരം: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി).ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യത്തെ ഔദോഗിക കക്ഷി വലിയ രാഷ്ട്രീയ പാര്‍ട്ടി ആകുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. മറ്റു കക്ഷികളുമുണ്ട് അവിടെ-അതെല്ലാം സിപിസി നിയന്ത്രണത്തിലാണെന്ന് മാത്രം. എന്നാല്‍ ഇപ്പോള്‍ സിപിസി വാര്‍ത്തകളില്‍ നിറയുന്നത് അതിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ്. 1921 ജൂലൈ ഒന്നിന് അതീവരഹസ്യമായി ഷാങ്ഹായില്‍ ചേര്‍ന്ന 12 കമ്യൂണിസ്റ്റുകാരുടെ യോഗമാണ് സിപിസി രൂപീകരിച്ചത്. 57 പേര്‍ മാത്രമായിരുന്നു ആദ്യവര്‍ഷം അംഗങ്ങള്‍. 1927 ആയപ്പോഴേക്ക് 57967 ആയി അംഗസംഖ്യ ഉയര്‍ന്നെങ്കിലും അടുത്തവര്‍ഷം അത് പതിനായിരമായി ചുരുങ്ങി. പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും അന്ന് രാജ്യം ഭരിച്ച കുമിന്താങ്ങുകള്‍ കൊന്നൊടുക്കി. ജനകീയ ചൈന റിപബ്ലിക്കിന്റെ ഉദയം കുറിക്കുമ്ബോള്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 9.2 കോടി അംഗങ്ങള്‍ ഉണ്ട്.

സിപിസി ജനറല്‍ സെക്രട്ടറി ആണ് രാജ്യത്തിന്റെ പ്രെസിഡന്റും. പോളിറ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളാണ് യഥാര്‍ത്ഥ ക്യാബിനറ്റ്. സിപിസി നിയന്ത്രണത്തിലുള്ള സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ ആണ് സേനയെ നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യത്ത് വാര്‍ത്ത ചാനലുകളുടെ ബഹളമില്ല. ഒരേയൊരു വാര്‍ത്ത ചാനല്‍ മാത്രം:cctv . നിയന്ത്രിക്കുന്നത് സിപിസി. ഒരേയൊരു വാര്‍ത്ത ഏജന്‍സി മാത്രം: XINHUA നിയന്ത്രണം മറ്റാരുമല്ല.ഒരേയൊരു പത്രം നാഷണല്‍ പീപ്പിള്‍സ് ഡെയിലി.അതും സിപിസി ചട്ടക്കൂടില്‍ തന്നെയാണ്.

1921 ജൂലൈ ഒന്നിന് ഷാങ്ഹായില്‍ വച്ച്‌ ചെന്‍ ദുസ്സ്(ചൈനീസ് ലെനിന്‍ എന്നും അറിയപ്പെടുന്നു ), ലി ഡച്ചയോ എന്നിവര്‍ ചേര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കുന്നത്. റെഡ് ആര്‍മിയുടെ നേതൃത്വം 1927 യോടെ മാവോയും ചൗ എന്‍ലായും ഏറ്റെടുത്തതോടെ കൂമിന്റാങ് ഭരണത്തിന്റെ മരണ മണി അടിച്ചു തുടങ്ങിയിരുന്നു. മാവോ പാര്‍ട്ടി ചെയര്‍മാനായി 1945ഇല്‍ ചുമതലയേറ്റു. 1949ഒക്ടോബര്‍ ഒന്നിന് കമ്മ്യൂണിസ്റ്റ് ചൈന യാഥാര്‍ത്യമായത് മുതല്‍ 1976 വരെ ചൈനയുടെ പരമോന്നത നേതാവായി മാവോ വിരാചിച്ചു. മാവോയിസം പേറുന്ന റെഡ് ബുക്ക് കമ്മ്യൂണിസ്റ്റ് ചൈനയുടെ ബൈബിളിമായി മാറി. ബഹുജന ലൈന്‍(മാസ്സ് ലൈന്‍ കമ്മ്യൂണിക്കേഷന്‍) മാവോ വിജയകരമായി പ്രയോഗിച്ചതിലൂടെ മാര്‍ക്‌സിസ്റ്റ് പദാവലികള്‍ സാമാന്യ ജനത്തിന് മനസിലാക്കാന്‍ സാധിച്ചു. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം, വിപ്ലവഭരണകൂട സങ്കല്പങ്ങളുമായി ഒത്തിണക്കി മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ വികസിപ്പിക്കുക എന്നതാണ്. വിപ്ലവവിജയത്തില്‍ മാവോയുടെ നിര്‍ണായകമായ ഈ ആശയ സംവാദത്തിന് വലിയ പങ്കുള്ളതായി പില്‍ക്കാലത്ത് പൊതുവെ വിലയിരുത്തിയിട്ടുണ്ട്.

മാവോക്കും, ഡെങ്ങിനും, ജിയാങ് സെമിനും,ഹു ജിന്റാവോക്കും ശേഷം ഷി ജി പിങില്‍ എത്തി നില്കുന്നു അഞ്ചാം തലമുറ സിപിസി. മാവോ ലോങ്ങ് മാര്‍ച്ചിലൂടെ നേടിയെടുത്ത സിപിസി യുടെ ജനകീയത ഇപ്പോളും തുടരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ഏതാണ്ട് ഇതേ പഴക്കമുള്ള സോവിയറ്റ് പാര്‍ട്ടി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ തകര്‍ന്നു. എന്നാല്‍ മാവോക്ക് ശേഷം വന്ന ഡെങ്ങിന്റെ തുറന്ന വാതില്‍ നയവും മറ്റും ചൈനയെ ലോക കരുത്തരില്‍ ഒന്നാക്കി മാറ്റി. അഞ്ചാം തലമുറയില്‍ എത്തി നില്‍കുമ്ബോള്‍ ലോകത്തിലെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായി ചൈന ഉയര്‍ന്നിരിക്കുകയാണ്.ഗാങ് ഓഫ് ഫോര്‍ എന്ന പേരില്‍ അറിയപ്പെട്ട മാവോയുടെ നാലാം ഭാര്യ ജിയാങ് ക്വിങ് നേതൃത്വം നല്‍കിയ ഉപചാപക സംഘത്തിന്റെ പിടിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മോചിപ്പിച്ചതും ഡെങാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷത്തിനായി ചൈനയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ബീജിങ്ങിലെ പ്രധാന ആകര്‍ഷണകേന്ദ്രമായ ടിയാനന്മെന്‍ സ്‌ക്വയര്‍ അടച്ചു. ജൂലൈ രണ്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. വിപ്ലവ നായകന്‍ മാവോയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്‌ക്വയറിലെ തുറന്ന മൈതാനിയില്‍ കസേരകള്‍ നിരത്തലടക്കം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ആഭ്യന്തര യുദ്ധവും വിപ്ലവത്തിന്റെ തുടക്കം മുതലുള്ള ദുഷ്പ്രചാരണങ്ങളും അതിജീവിച്ച്‌ ലോകത്തെ വന്‍ശക്തിയായി വളര്‍ന്ന രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന നിമിഷങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ജൂലൈ ഒന്നിന്റെ ആഘോഷത്തിനായി വിലക്കപ്പെട്ട നഗരം ഉള്‍പ്പെടെ പ്രധാനകേന്ദ്രങ്ങളെല്ലാം അടച്ചിട്ടുണ്ട്. സൈനികാഭ്യാസം ഉള്‍പ്പെടെ ഉണ്ടാവുമെന്ന് ഉറപ്പാണ് . വിവിധ പരിപാടികള്‍ക്ക് തുടക്കമായി.

ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ മീഡിയ സെന്റര്‍ തുറന്ന് കഴിഞ്ഞു. വെബ്സൈറ്റും വി ചാറ്റ് അക്കൗണ്ടും ഇതിനായി പ്രത്യകം തുടങ്ങി കഴിഞ്ഞു. മികച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ആദ്യമായി സിപിസി കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ മെഡലും ആഘോഷവേദിയില്‍ വിതരണം ചെയ്യും. 1912ലെ ക്വിങ് രാജവംശത്തിന്റെ പതനത്തിനുശേഷം 1921ലാണ് അതീവരഹസ്യമായി പാര്‍ട്ടി രൂപീകരിച്ചത്. ഷാന്‍ഹായിലെ പെണ്‍കുട്ടികളുടെ വിദ്യാലയത്തിലായിരുന്നു ആദ്യ യോഗം.

മവോയുടെ ഭരണ പരിഷ്‌കാരങ്ങളായ ഗ്രേറ്റ് ലീപ് ഫോര്‍വേഡും സാംസ്‌കാരിക വിപ്ലവവും ചൈനയെ വല്ലാതെ പിന്നോട്ടടിച്ചു. 1958 മുതല്‍ 1962 വരെ ദാ മാക്വേ യുംദോങ് (കുരുവികളെ കൊല്ലൂ)എന്ന പേരില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനകീയ കാമ്ബയിന്‍ നടന്നിരുന്നു. ചൈനയിലെ ഭക്ഷ്യക്ഷാമത്തിന് കാരണം പാടങ്ങളില്‍ വന്നിരിക്കുന്ന കുരുവികളാണെന്ന് പോളിറ്റ് ബ്യൂറോ കണ്ടെത്തിയതിനെ തുടര്‍ന്ന് കുരുവികളെ കൊന്നൊടുക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുഴുവന്‍ പൗരന്മാരെയും ചുമതലപ്പെടുത്തിയ പദ്ധതിയായിരുന്നു അത്. എന്നാല്‍,കുരുവികള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടതോടെ കൃഷിനിലങ്ങളിലാകമാനം കീടങ്ങള്‍ പെരുകുകയും കാര്‍ഷികോല്‍പാദനം വന്‍തോതില്‍ കുറയുകയും അത് 'മഹത്തായ ചൈനീസ് ക്ഷാമം' എന്ന ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന് നിമിത്തമായതുമാണ് നാം കണ്ടത്.

ദശലക്ഷങ്ങളാണ് ആ പട്ടിണിക്കാലത്ത് ചൈനയില്‍ മരിച്ചുവീണത്. മില്യണ്‍ കണക്കിന് മനുഷ്യരെ നേരിട്ട് മരണത്തിന് എറിഞ്ഞു കൊടുത്ത രണ്ടു പാര്‍ട്ടി പരിപാടികള്‍ക്കുശേഷം 1980ല്‍ ചൈനീസ് പാര്‍ട്ടി നടപ്പാക്കിയ പദ്ധതിയാണ് ഒറ്റക്കുഞ്ഞ് നയം. ഒന്നിലേറെ കുഞ്ഞുങ്ങളുണ്ടാവുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എടുത്തുകളയല്‍, കൂട്ട വന്ധ്യംകരണം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം തുടങ്ങിയ പരിപാടികള്‍ രാജ്യമാകെ നടന്നു. 2016ല്‍ ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികളെ പ്രസവിക്കാനുള്ള അവകാശം ചൈനീസ് പാര്‍ട്ടിയും ഭരണകൂടവും സ്ത്രീകള്‍ക്ക് അനുവദിച്ചുനല്‍കുന്നത്.അനിഷേധ്യ നേതാവ് മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ ബൂര്‍ഷ്വാസികളെയും പ്രതിവിപ്ലവകാരികളെയും ഇല്ലാതാക്കി ചൈനീസ സമൂഹത്തെ ശുദ്ധീകരിക്കാന്‍ 1966 മുതല്‍ 1976 വരെ നടപ്പാക്കിയ 'സാംസ്‌കാരിക വിപ്ലവ'ത്തില്‍ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ടിയാന്മെന്‍ ചത്വര കൂട്ടക്കൊലയും ഉയിഗുര്‍ മുസ്ലിംകളോടുള്ള മനുഷ്യവകാശ ലംഘനങ്ങളും ടിബറ്റന്‍ വംശജരെ കുടിയിറക്കിയതും ഇതേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികല നയങ്ങളാണ്. ചൈനയിലെ വുഹാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തന്നെ ദുരൂഹതകളും ഉയരുന്നുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്തുമ്ബോഴും ചൈന വാക്സിന്‍ വിറ്റഴിച് ലാഭമുണ്ടാകാനുള്ള തത്രപ്പാടിലാണ്. 2019 ല്‍ ഹോങ്കോംഗില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നിരവധിയാളുകളാണ് വിചാരണ നേരിടുന്നത്.

26 വര്‍ഷം പാരമ്ബര്യമുള്ള രാജ്യത്തെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ആപ്പിള്‍ ഡെയ്ലി എന്ന പത്രം പൂട്ടുകയാണ്. 2019 ല്‍ ഹോങ്കോംഗില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആപ്പിള്‍ ഡെയ്ലിയുടെ ഉടമയായ ജിമ്മി ലായെ ജയിലിലടച്ചിരിക്കുകയാണ്. ആപ്പിള്‍ ഡെയ്ലി ഹോങ്കോംഗിലെ ഏറ്റവും ജനപ്രീയമായ പത്രങ്ങളുലൊന്നാണ്. ബ്രിട്ടനില്‍നിന്നു 1997 ജൂലൈ ഒന്നിനു ഹോങ്കോങ് തിരിച്ചുകിട്ടുമ്ബോള്‍ നല്‍കിയിരുന്ന ഉറപ്പുകള്‍ ചൈന നിരന്തരം നിരാകരിക്കുകയാണ്. നിലവിലുള്ള ജനാധിപത്യ രീതികള്‍ 50 വര്‍ഷത്തേക്കു (2047 വരെ)മാറ്റമില്ലാതെ തുടരുമെന്നാണ് ചൈന ഉറപ്പ് നല്‍കിയിരുന്നത്. ഹോങ്കോങ്ങിന്റെ കൈമാറ്റം സംബന്ധിച്ച്‌ ചൈനയും ബ്രിട്ടനും 1984ല്‍ ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തിലും അതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന അടിസ്ഥാന നിയമം (ബേസിക് ലോ) എന്നറിയപ്പെടുന്ന ഭരണഘടനാ രേഖയിലും അതു വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണും മാവോയും സൗഹ്രദം സ്ഥാപിച്ചതിന് പുറമെ യു ന്‍ അംഗതവും സുരക്ഷാ സമിതിയിലെ സ്ഥിര അംഗ പദവിയും വിപ്ലവ ചൈനയെ തേടി 1971 യില്‍ എത്തി. ഉപഭോഗ ശക്തിയുടെ അടിസ്ഥാനത്തില്‍ ജിഡിപി അളക്കുമ്ബോള്‍ അമേരിക്ക ഇന്ന് ലോകത്തില്‍ രണ്ടാമത്തെ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഒന്നാം സ്ഥാനത്ത് ചൈന ആണെന്ന സത്യം അംഗീരിക്കാന്‍ നമുക്കെല്ലാം ബുദ്ധിമുട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ഇന്ത്യയും ഇപ്പോള്‍ എത്തിയിരിക്കുന്നു. 2030 ആകുമ്ബോഴേക്കും ചൈനയുടെ ജിഡിപി 42 ട്രില്യന്‍ ഡോളര്‍ ആയി വളരാന്‍ സാധ്യതയുണ്ട് (42,000,000,000,000). എന്നാല്‍ അമേരിക്കയുടെ ജിഡിപി 24 ട്രില്യനില്‍ ഒതുങ്ങാനാണ് സാധ്യത. അങ്ങനെ ഒരു പ്രതിയോഗിയെ വളരാന്‍ അമേരിക്ക സമ്മതിക്കുമോ എന്ന ചോദ്യത്തിന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഗ്രഹാം ആലിസണ്‍ നല്‍കിയ ഓമനപ്പേരാണ് 'തുസിഡൈഡിസ് ട്രാപ്' എന്ന യുദ്ധക്കെണി. യുദ്ധം അനിവാര്യമല്ലെങ്കിലും കോവിഡ് എത്തിയതിനു ശേഷം അമേരിക്കയും ചൈനയും ഒരു പക്ഷെ ഇന്ത്യയും കെണിയില്‍ പെടുമോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ഇന്ത്യയെ മുന്നില്‍ നിര്‍ത്തി അതിര്‍ത്തിയില്‍ സംഘര്ഷങ്ങള് കത്തിച്ചു ചൈനീസ് കുതിപ്പിനെ തടയാന്‍ അമേരിക്ക ഒരുക്കുന്ന കെണികളാണിതെന്നൊക്കെയുള്ള വാദങ്ങളും ഉയരുന്നുണ്ട്. ഒരുയുദ്ധം താങ്ങാന്‍ ഇപ്പൊ ഇന്ത്യക്കും ചൈനക്കും കഴിയില്ല.അതും മഹാമാരിമൂലം ആയിരങ്ങള്‍ മരിച്ചു വീഴുന്ന സമയത്.രണ്ട് രാജ്യങ്ങളും ഒരുമേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കുക എന്നത് മാത്രമേ നമ്മുടെ മുന്നി ലുള്ള ഏകമാര്‍ഗം.

ചൈനയും,ഇന്ത്യയും ബുദ്ധിപൂര്‍വം ഒത്തുതീര്‍പ്പുകളില്‍ എത്തിയില്ലെങ്കില്‍ നാമറിയാതെ തന്നെ അമേരിക്ക ഒരുക്കുന്ന തുസ്സിഡിഡീസ് കെണിയില്‍ വീണുപോകാനുള്ള സാധ്യതകള്‍ ഏറിയിരിക്കുകയാണ്.ചൈനയുമായി യുദ്ധത്തില്‍ നേരിട്ട് ഏറ്റുമുട്ടാതെ ഇന്ത്യയുമായി മുട്ടിക്കുക എന്നതാണ് അവരുടെ തുസ്സിഡിഡീസ് കെണി. തുസ്സിഡിഡീസ് ട്രാപ് എന്നൊരു സിദ്ധാന്തം ചൈന കൊറോണ വൈറസ് തുറന്ന് വിട്ടതിലൂടെ പ്രായോഗിക വത്കരിക്കുകയാണെന്നുള്ള നിഗമനങ്ങളുമുണ്ട്. Thucydides ട്രാപ് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വന്‍ശക്തി,മറ്റൊരു ശക്തിയെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ഇടപെടലുകളാണ്. Tacitus ട്രാപ് എന്നൊരു ചൈനീസ് സിദ്ധാന്തവും കൊറോണയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട് .റോമന്‍ ചരിത്രകാരനും ഇതിഹാസ കര്‍ത്താവുമായ ടാസിറ്റസ് അഭിപ്രായപ്പെടുന്നത് ഭരണകൂടമോ അധികാരികളോ ജനവിരുദ്ധരോ ,ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപെടുമ്ബോളോ ഇത്തരം ചെപ്പടി വിദ്യകള്‍ ഉപയോഗിച്ചു കൂടുതല്‍ ബന്ധിപ്പിക്കും.' സത്യം ചെരിപ്പുമിട്ട് വരുമ്ബോഴേക്കും നുണ ലോകംമുഴുവന്‍ ചുറ്റി തിരികെ എത്തിയിട്ടുണ്ടാകും ' എന്നത് ഈ സിദ്ധാന്തവുമായി നമുക്ക് ചേര്‍ത്ത് വായിക്കം .ഏതായാലും വുഹാന്‍ വൈറസ്,ചൈന വൈറസ്, എന്നിങ്ങനെ കൊറോണ കോണ്‍സ്പിരസി സിദ്ധാന്തങ്ങളും നീളുകയാണ്.

ജൂലായ് ഒന്നിന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സി.പി.സി.) ശതാബ്ദിയാഘോഷിക്കുന്നതിന്റെ ഭാഗമായി വലുപ്പത്തില്‍ ലോകത്ത് രണ്ടാംസ്ഥാനമുള്ള ബായ്‌ഹെതന്‍ ജലവൈദ്യുതനിലയം ചൈനയില്‍ തുറന്നിരിക്കയാണ്. 2017ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2022 ജൂലൈയില്‍ പൂര്‍ത്തിയാക്കും. ആകെ ചെലവ് 3.4 കോടി ഡോളറാണ്. പദ്ധതിക്കായി ചൈന നിര്‍മ്മിച്ചത് 10 ലക്ഷം കിലോവാട്ടിന്റെ ജനറേറ്ററാണ്. ഇതിന് 8000 ടണ്‍ ഭാരവും 50 മീറ്റര്‍ ഉയരവുമുണ്ട്. ഈഫല്‍ ടവറിന്റെ ഭാരത്തിന് സമാനമാണിത്. പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മണിക്കൂറില്‍ 6240 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. യുഎസിലെ ഹൂവര്‍ ഡാമില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 15 ഇരട്ടി. ചൈനയിലെത്തന്നെ ത്രീ ഗോജെസ് നിലയമാണ് ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത നിലയം.

മവോയുടെ മരണശേഷം 1976മുതല്‍ പരമോന്നത നേതാവായ ഡെങ്ങിന്റെ പൂച്ച കറുത്തതോ വെളുത്തതോ കറുത്തതോ ആകട്ടെ എലിയെ പിടിച്ചാല്‍ മതി എന്നതാണ് മുതലാളിത്തോട് ഉള്ള ചൈനീസ് കാഴ്പ്പാട്. ഫലമോ ലോകത്തിലെ ഏറ്റവും വലിയ പ്രത്യക സാമ്ബത്തിക മേഖല ഷാങ്ഹായില്‍. ഏറ്റവും ലാഭമുണ്ടാക്കുന്ന മിക്ക ബഹുരാഷ്ട്ര കമ്ബനികളുടെയും ആസ്ഥാനം ഹോംഗ് കോങ്ങില്‍. ലോകത്തിലെ ചൂതാട്ട തലസ്ഥാനമായി മക്കാവും മാറി. ലോകത്തെ ഏറ്റവും കൂടുതല്‍ സമ്ബന്നരെ കാണണമെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നോക്കിയാല്‍ മതി!.

Shanghai is the worlds largest special economic zone

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES