Latest News

14 വര്‍ഷമായി അമൃതപുരിയിലെ അന്തേവാസിയായി ജീവിതം; ഏകമകള്‍ ഓസ്‌ട്രേലിയയില്‍ അധ്യാപിക; മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപീനാഥന്‍ നായരുടെ ജീവിതം ഇങ്ങനെ

Malayalilife
14 വര്‍ഷമായി അമൃതപുരിയിലെ അന്തേവാസിയായി ജീവിതം; ഏകമകള്‍ ഓസ്‌ട്രേലിയയില്‍ അധ്യാപിക; മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപീനാഥന്‍ നായരുടെ ജീവിതം ഇങ്ങനെ

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ മരിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. താരത്തിന്റെ അമ്മ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും സ്ട്രോക്കിലൂടെ നഷ്ടപ്പെട്ട സംസാരശേഷി തിരികെ ലഭിച്ചു എന്നുമുള്ള സന്തോഷവാര്‍ത്തയ്ക്ക് പിന്നാലെയാണ് താരകുടുംബത്തിനെ ദുഃഖത്തിലാക്കിയ വാര്‍ത്ത എത്തുന്നത്. 

മോഹന്‍ലാലിന് അമ്മാവന്‍ ഗുരുതുല്യനായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ അമ്മാവനുമായി അടുത്ത ബന്ധം ആയിരുന്നു താരത്തിന്. ഇരുവരും ഒന്നിച്ചുള്ള യാത്രകളും നിമിഷങ്ങളും എല്ലാം താരം പറഞ്ഞിട്ടുണ്ടുമുണ്ട്. ലാലിന് ആത്മീയ പാതയിലേക്കുള്ള വിശ്വാസത്തിലേക്കുള്ള വഴി തുറന്ന് കൊടുക്കുന്നത് അമ്മാവന്‍ ഗോപിനാഥന്‍ ആയിരുന്നു.

മോഹന്‍ലാല്‍ എന്ന് പേര് നല്‍കിയത് ഈ അമ്മാവന്‍ ആയിരുന്നു. കുട്ടിക്കാലം മുതല്‍ കുഞ്ഞ് ലാല്‍ ഓരോ നിമിഷവും ചിലവഴിച്ചത് അമ്മാവന്റെ ഒപ്പമായിരുന്നു. താരത്തിന്റെ വളര്‍ച്ചയില്‍ ഏറെ പങ്കും വഹിച്ചത് ഗോപിനാഥന്‍ എന്ന ലാലിന്റെ അമ്മാവന്‍ ആയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഗോപിനാഥന്‍ നായര്‍ വിടവാങ്ങിയത്. അമൃതപുരിയിലെ അന്തേവാസികള്‍ ആയിരുന്നു ഇദ്ദേഹവും ഭാര്യയും. പതിനാലു വര്ഷങ്ങളായി അമ്മയുടെ സേവകര്‍. വിദേശത്താണ് ഏകമകള്‍. 

ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ മാനേജര്‍ ആയിരുന്നു അദ്ദേഹം. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ലളിതമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുമായി വലയ ബന്ധമാണ് ഗോപിനാഥന്‍ കാത്തുസൂക്ഷിച്ചത് . ആത്മീയ കാര്യങ്ങളില്‍ ഉള്ള താത്പര്യമാണ് അമൃതാനന്ദ മായി ആശ്രമത്തില്‍ സജീവമാകാന്‍ കാരണം. മെല്‍ബണില്‍ കോളേജ് ലക്ച്ചറര്‍ ആണ് ഏക മകള്‍ ഗായത്രി.

93 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വര്‍ഷങ്ങളോളം മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു. അമ്മാവനിലൂടെ അമൃതാനന്ദമയി അമ്മയുടെ ഭക്തനായി മോഹന്‍ലാല്‍ മാറിയിട്ട് അന്‍പത്തിഅഞ്ചു വര്‍ഷത്തോളം പിന്നിട്ടുകഴിഞ്ഞു. അമ്മാവനിലൂടെ തിരിച്ചറിഞ്ഞ ആ അമ്മയുടെ സാന്നിധ്യവും ഭക്തിയും ഇന്നും മോഹന്‍ലാല്‍ തുടരുന്നുണ്ട്. അമൃതാനന്ദമയി അമ്മയുമായി മോഹന്‍ലാലിനെ കൂട്ടിച്ചേര്‍ത്ത കണ്ണിയാണ് അദ്ദേഹം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വള്ളിക്കാവില്‍ അമ്മയെ ( അമൃതാനന്ദമയി ദേവിയെ) കാണിച്ചു നല്‍കുന്നതും പിന്നീട് ആ വിശ്വാസത്തിലേക്കുള്ള വാതില്‍ തുറന്നു നല്‍കിയതും അദ്ദേഹം ആയിരുന്നു. അമ്മ ശാന്തകുമാരിയുടെ എല്ലാ ചികിത്സകളും അതിന് ഫലം കിട്ടാനും കാരണം അമൃതാനന്ദ മായി ദേവിയുടെ അനുഗ്രഹം ആണെന്നും അടുത്തിടെയും മോഹന്‍ലാല്‍ പറയുകയുണ്ടായി. അമ്മയെ കാണിച്ചു നകിയതും അമ്മയിലേക്കുള്ള വിശ്വാസത്തിന്റെ വഴി തുറന്നു നല്‍കിയതും അമ്മാവന്‍ ആയിരുന്നു. അന്ന് വള്ളിക്കാവിലമ്മ എന്നാണ് അമ്മ അറിയപ്പെട്ടിരുന്നത് എന്നും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

അമൃതയിലെ ചികിത്സയിലൂടെയാണ് തന്റെ അമ്മയെ തിരിച്ചുകിട്ടിയതെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്‌ട്രോക്ക് വന്ന് 13 വര്‍ഷത്തോളം കിടപ്പിലായിരുന്ന അമ്മയുടെ ചികിത്സ കൊച്ചി അമൃതാ ആശുപത്രിയിലെ ന്യൂറോളജി ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു. അമ്മയെ അമൃതയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ ഇതു തനിക്കൊരു വീട് പോലെ തന്നെയായിരുന്നു. അമ്മയുടെ മുറിയുടെ ഓപ്പോസിറ്റായിരുന്നു മോഹന്‍ലാലിനും മുറിയൊരുക്കിയത്. അമ്മയുടെ ചികിത്സാക്കാലത്തുടനീളം അദ്ദേഹമായിരുന്നു ആശുപത്രിയില്‍ കൂട്ടിരുന്നതും. 13 വര്‍ഷം മുമ്പ് അമ്മയ്ക്ക് സംഭവിച്ച സ്ട്രോക്കിനു ശേഷം ജീവിതത്തിലേക്ക് അമ്മയെ തിരിച്ചെത്തിക്കുവാന്‍ സാധിച്ചത് ഈ ചികിത്സയിലൂടെയാണ്. ഈ ഡിപ്പാര്‍ട്ട്മെന്റിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ആണ് തനിക്ക് അമ്മയെ തിരിച്ചു നല്‍കിയത് എന്നാണ് മോഹന്‍ലാല്‍ നന്ദിയോടെ പറഞ്ഞത്. ന്യൂറോ വിഷയങ്ങള്‍ ആയി സംസാരിയ്ക്കാന്‍ ആകാത്ത അവസ്ഥയായിരുന്നു അമ്മയ്ക്ക്. അതില്‍ ഏറെ സഹായിച്ചത് അമൃതയിലെ ന്യൂറോ ഡോക്ടര്‍മാര്‍ ആണ്.

Read more topics: # മോഹന്‍ലാല്‍
mohanlal uncle gopinathan nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES